മഴ തോര്‍ന്നിട്ടും
മനസ്സില്‍ ഭൂതകാലം
പെയ്തുകൊണ്ടേയിരിക്കുന്നു
മരിച്ചവരുടെ കടലില്‍ നിന്ന്
ഒരു തിര ജീവിതത്തിലേക്ക്
തിരിഞ്ഞുനോക്കുന്നു
കണ്ണീരുകൊണ്ട്
തുലാഭാരം നടത്തിയാല്‍
ഏത് ദൈവത്തെയാവും
സന്തോഷിപ്പിക്കാനാവുക
പൂ പറിക്കുവാന്‍
കുന്നിറങ്ങിയ പെണ്‍കുട്ടി
എങ്ങോട്ടാണ് നടന്നു മറഞ്ഞത്
പാഥേയമില്ലാതെയാണ്
തീര്‍ഥാടനത്തിനിറങ്ങിയത്
മുന്നിലെ
പാതകളൊക്കെയും ശൂന്യമാണ്
ഒരുപിടി വറ്റ്
ആര് കടംതരും
No comments:
Post a Comment